Wednesday, January 26, 2011

338. .കൊച്ചൌസേഫ് ചിറ്റിലപ്പള്ളി ( വാര്‍ത്തയിലെ ഇന്നത്തെ താരം )

വ്യക്തിയെക്കുറിച്ച്:
ഇന്ത്യക്കാരനായ വ്യവസായി , വി ഗാര്‍ഡ് ഇന്‍ഡസ്‌ട്രീസിന്റെയും അമ്യൂസ്‌മെന്റ് പാര്‍ക്കുകളായ
വീഗാലാന്‍ഡ് ( കൊച്ചി) , വണ്ടര്‍ലാ ( ബാംഗ്ലൂര്‍ )
ഫിസിക്സില്‍ എം എസ് ഇ ബിരുദം സെന്റ് തോമസ് കോളേജ് തൃശൂരില്‍ നിന്ന് 1970 ല്‍ കരസ്ഥമാക്കി
.ഒരു ഇലക്‍ട്രോണിക്സ് കമ്പനിയിലെ സൂപ്പര്‍വൈസറായിട്ടാണ് അദ്ദേഹം ജോലി ആരംഭിച്ചത് .
സംസ്ഥാ‍ന സര്‍ക്കാര്‍ പ്രോമോട്ട് ചെയ്തിരുന്ന പ്രസ്തുത കമ്പനിയില്‍ അദ്ദേഹം മൂന്ന് വര്‍ഷക്കാലം
ജോലിനോക്കി. 1977 ല്‍ പ്രീമിയര്‍ ഇലക് ട്രോണിക്സ് എന്ന കമ്പനിയുമായി പങ്കാളിത്തത്തില്‍ അദ്ദേഹം സ്റ്റെബിലൈസര്‍ നിര്‍മ്മിക്കുന്ന വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപിച്ചു . അന്ന് ആ സ്ഥാപനത്തില്‍ രണ്ട് ജോലിക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത് .
അന്ന് മാസത്തില്‍ അമ്പത് സ്റ്റെബിലൈസറാണ് ഈ മൂന്നുപേരും കൂടി നിര്‍മ്മിച്ചിരുന്നത് . ഒരു ലാബ്രട്ട സ്കൂട്ടറില്‍ സ്റ്റെബിലൈസര്‍ കൊണ്ടുപോയി വിറ്റിരുന്ന കാലമായിരുന്നു അന്ന്.
അദ്ദേഹമാണ് ഇന്ന് കേരളത്തിലെ ഏറ്റവും നല്ലരീതിയില്‍ വിജയിച്ചൂ നില്‍ക്കുന്ന വ്യവസായിയായി മാറിയിരിക്കുന്നത് .
ഇന്ന് അദ്ദേഹം സ്വന്തം കിഡ്‌നി സംഭാവന ചെയ്യുന്ന കാര്യത്തിലും നോക്കുകൂലി പ്രശ്നത്തിലും വാര്‍ത്താ പ്രാമുഖ്യം നേടിയിരിക്കുന്നു.
“ഒരു ലക്ഷം രൂപ സംഭാവന കൊടുക്കുന്ന പോലെയല്ല ഒരു കിഡ്നി മുറിച്ചെടുത്തു കൊടുക്കുന്നത്. അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു വ്യവസായ ശൃംഖലയുടെ ഉടമയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി യുടെ പ്രശസ്തമായ വാക്കുകളാണിവ.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ക്ലിക്ക് ചെയ്യൂ.

1.ശ്രീ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രാക്ടിക്കല്‍ വിസ്‌ഡം

2.വിക്കിപ്പീഡിയ
3.indiatoday

No comments:

Get Blogger Falling Objects