Saturday, March 17, 2012

786.വി.എച്ച്.എസ്.ഇ. --മൂല്യനിര്‍ണയ ക്യാമ്പ് തിരഞ്ഞെടുക്കാം





മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ ഹയര്‍ സെക്കന്‍ഡറിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍വെച്ചുള്ള പൊതു മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ ഏപ്രിലില്‍ നടത്തും. മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുക്കാന്‍ ജില്ലാന്തരമാറ്റം ആവശ്യമുള്ള അദ്ധ്യാപകര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം മാര്‍ച്ച് 20 ന് മുമ്പ് ബന്ധപ്പെട്ട വി.എച്ച്.എസ്.ഇ. മേഖലാ ഓഫീസില്‍ അറിയിക്കണം.

785.ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിസരിക്കപ്പെട്ടവര്‍ വിവരം അറിയിക്കണം





പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ട് നിരസിക്കപ്പെട്ടുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും രേഖാമൂലം ഏഴുതി വാങ്ങി വിവരം അറിയിക്കണമെന്ന് പിന്നോക്ക വിഭാഗ വികസന ഡയറക്ടര്‍ വി.ആര്‍.ജോഷി അറിയിച്ചു. വിലാസം - പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍, അയ്യന്‍കാളി ഭവന്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം - 3. ഫോണ്‍ : 0471-2727378, 2727379. ഇ-മെയില്‍ :obcdirectorate@gmail.com. കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിട്ടും അര്‍ഹരായ പലര്‍ക്കും യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍ വന്നതിനാലാണിത്. ഉദ്യോഗാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മാത്രം സ്റാറ്റസ് വിലയിരുത്തിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികളുടെയും സഹോദരങ്ങളുടെയും അവര്‍ വിവാഹിതരാണെങ്കില്‍ പങ്കാളികളുടെയും വരുമാനമോ, പദവിയോ പരിഗണിക്കാന്‍ പാടില്ല. മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍ നേരിട്ട് പ്രവേശിച്ച പദവിയാണ് പരിഗണിക്കേണ്ടത്. ക്ളാസ് ഒന്ന്, ക്ളാസ് രണ്ട്, ഗ്രൂപ്പ് എ, ബി പദവികളില്‍ നേരിട്ട് നിയമനം ലഭിച്ചവര്‍ മാത്രമേ ക്രീമിലെയര്‍ വിഭാഗത്തില്‍ വരികയുള്ളൂ. കൃഷിക്കാരാണെങ്കില്‍ അവര്‍ക്ക് സ്വന്തമായി അഞ്ച് ഹെക്ടറോ അതില്‍ കൂടുതലോ കൃഷിഭൂമി ഉണ്ടാവണം. യാതൊരു കാരണവശാലും ശമ്പളമോ കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമോ കണക്കുകൂട്ടി 4.5 ലക്ഷത്തിനു മുകളില്‍ വരുമാനമുണ്ടെന്ന് കണ്ടെത്തി സര്‍ട്ടിഫിക്കറ്റ് നിരസിക്കാന്‍ പാടില്ല. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കളുടെ ശമ്പളവരുമാനവും കാര്‍ഷിക വരുമാനവും വെവ്വേറെ നാലരലക്ഷത്തിലധികമായിരുന്നാലും മറ്റുതരത്തിലുളള വരുമാനം നാലര ലക്ഷത്തില്‍ താഴെയായിരുന്നാല്‍ സംവരണത്തിന്റെ അര്‍ഹത ലഭിക്കുമെന്നാണ്. വരുമാനം കണക്കിലെടുക്കുന്നത് അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍, സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍, സാഹിത്യകാരന്‍മാര്‍, ബിസിനസ്സിലും വ്യവസായത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ നഗരപ്രദേശങ്ങളിലെ വസ്തുവും കെട്ടിടവും വഴി വരുമാനമുള്ളവര്‍ തുടങ്ങിയവരുടേതാണ്. അത്തരത്തിലുള്ള വരുമാനം തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

Friday, March 16, 2012

784.പഴശ്ശിരാജ കാലവും ജീവിതവും ( പുസ്തക പരിചയം )



പുസ്തകത്തിന്റെ പേര്‍ : പഴശ്ശിരാജ കാലവും ജീവിതവും 
ഗ്രന്ഥകാരന്‍ : ഡോ .കെ.കെ .എന്‍ .കുറുപ്പ് 
പ്രസാധകര്‍ : മെലിന്‍ഡ ബുക്സ് 
ഗ്രന്ഥകാരനെക്കുറിച്ച് :
1939 ഫെബ്രുവരി 13 ന് കോഴിക്കോട് ജില്ലയില്‍ അഴിയൂരില്‍ ജനനം .
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം .
ചരിത്രത്തില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം ; പി എച്ച് ഡി കോഴിക്കോട് സര്‍വ്വകലാശാല 
അതേ സര്‍വ്വകലാശാലയില്‍ ചരിത്രവകുപ്പില്‍ അദ്ധ്യാപകന്‍ .
1991 ല്‍ വകുപ്പ് അദ്ധ്യക്ഷന്‍ .
19998- 2002 വരെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ .
2006 ല്‍ തൃപ്പൂണിത്തുറ  ഹില്‍പാലസ്സിലെ പൈതൃക പഠനകേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ .
ഭാര്യ : പ്രോഫസര്‍ മാലിനി കുറുപ്പ് .
മക്കള്‍ : മീന , നളിന്‍ കുമാര്‍ 
വിലാസം :
പൂമാലിക , ചോമ്പാല , പി.ഒ.673608


783.റോഡപകടങ്ങള്‍ കുറക്കുന്നതിന് : പരിശോധന കര്‍ശനമാക്കി





റോഡപകടങ്ങള്‍ കുറക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. അശ്രദ്ധമായും അപകടകരമായും മദ്യപിച്ചും മൊബൈല്‍ഫോണ്‍ വിളിച്ചും വാഹനം ഓടിക്കുന്നവര്‍ക്കൈതിരെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 19 പ്രകാരം ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇരുചക്രവാഹന യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം. അമിതവേഗതയും അപകടകരമായ രീതിയിലുള്ള ഓവര്‍ടേക്കിംഗും പാടില്ല. സീറ്റ്ബെല്‍റ്റ് ധരിക്കണം. വാഹനത്തിന്റെ രേഖകള്‍ സൂക്ഷിക്കണം. ആല്‍ക്കോമീറ്ററുപയോഗിച്ച് , മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇതുപ്രകാരം 114 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

782.അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ളാസ്സുകള്‍





സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍-മെയ് മാസങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ളാസുകള്‍ സംഘടിപ്പിക്കും. ശാസ്ത്രാവബോധവും ശാസ്ത്രസംസ്കാരവും വളര്‍ത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. അടിസ്ഥാന ശാസ്ത്ര ശാഖകളിലെ അധ്യയനം, നാനോ ടെക്നോളജി, ബയോടെക്നോളജി, റോബോട്ടിക്സ് തുടങ്ങിയ നൂതന ശാഖകളും കുട്ടികളെ പരിചയപ്പെടുത്തും. വിദഗ്ധരായ അധ്യാപകരുടെ ക്ളാസുകളും ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള അവസരവും കുട്ടികള്‍ക്ക് ലഭ്യമാകും. ശാസ്ത്രവായന വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്രവായനക്ളബുകളും രൂപീകരിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഗണിതം, അസ്ട്രോണമി, ശൂന്യാകാശപഠനം, കൃഷി, പരിസ്ഥിതി തുടങ്ങിയവയും ക്ളാസിന്റെ ഭാഗമായിരിക്കും. ക്ളാസില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 1500 രൂപയാണ്. ജൂനിയര്‍ ബാച്ചില്‍ നാല്, അഞ്ച്, ആറ് ക്ളാസ് പൂര്‍ത്തീകരിച്ചവരെയും, സീനിയര്‍ ബാച്ചില്‍ ഏഴ്, എട്ട്, ഒന്‍പത് ക്ളാസ് പൂര്‍ത്തീകരിച്ചവരെയുമാണ് ഉള്‍പ്പെടുത്തുന്നത്. ആദ്യ ബാച്ച് ഏപ്രില്‍ ആദ്യവാരവും രണ്ടാമത്തെ ബാച്ച് മെയ് ആദ്യവാരവും ആരംഭിക്കും. മാര്‍ച്ച് 27 ന് രാവിലെ 10 മണിക്ക് അഡ്മിഷന്‍ ആരംഭിക്കും. രക്ഷിതാക്കള്‍ കുട്ടികളുടെ സ്കൂള്‍ ഐ.ഡി.കാര്‍ഡും ഫോട്ടോയുമായി വരണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും അഡ്മിഷന്‍. കൂടുതല്‍ വിവരം മ്യൂസിയം ഓഫീസിലും 04712306024, 2306025 ഫോണ്‍ നമ്പരുകളിലും ലഭിക്കും

781.വിക്ടേഴ്സിലെ വിദ്യാഭ്യാസ പരിപാടികള്‍ യൂട്യൂബില്‍





പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന വിദ്യാഭ്യാസ പരിപാടികളെല്ലാം വിക്ടേഴ്സ് പുതുതായി ആരംഭിച്ച യൂട്യൂബില്‍ (http://www.youtube.com/itsvicters) നിന്ന് ഡൌണ്‍ലോഡ് ചെയ്ത് കാണാം. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വേണ്ടിയുള്ള എസ്.എസ്.എല്‍.സി. ഒരുക്കവും പത്താം ക്ളാസിലെ പാഠഭാഗങ്ങളെ ദൃശ്യവത്കരിച്ചുകൊണ്ടുള്ള പ്രോഗ്രാമായ എസ്.എസ്.എല്‍.സി. എക്ളലന്‍സും ഇതിലുള്‍പ്പെടും.

780.ജോര്‍ജ് ഓണക്കൂറിന്റെ അമേരിക്കന്‍ പര്യടനം ( പുസ്തക പരിചയം )




പുസ്തകത്തിന്റെ പേര്‍ : അടരുന്ന ആകാശം 
ഗ്രന്ഥകാരന്‍ : ജോര്‍ജ് ഓണക്കൂര്‍ 
ഗ്രന്ഥകാരനെക്കുറിച്ച് : 1941 നവംബര്‍ 18 ന് മുവ്വാറ്റുപുഴയില്‍ ജനിച്ചു.
നോവലിസ്റ്റ് , കഥാകാരന്‍ , തിരക്കഥാകൃത്ത് , സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ .
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചുവര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
പ്രസാധകര്‍ : കറന്റ് ബുക്സ്
പുസ്തകത്തെക്കുറിച്ച് :
1. അമേരിക്കന്‍ യാത്രയില്‍ ഞാന്‍ സന്ദര്‍ശിച്ച ഭവനങ്ങളിലൊന്നും ടെലിവിഷന്റെ മുന്നിലെ കുത്തിയിരിപ്പ് ദൃശ്യമായില്ലെന്ന് രേഖപ്പെടുത്താതെ വയ്യ .ജനങ്ങള്‍ ജോലിയില്‍ വ്യാപൃതരാണ് . വിശ്രമവേളകള്‍ കുറവായിരിക്കും . അത്തരം അവസരങ്ങള്‍ തന്നെ
ഫോണ്‍ ചെയ്തും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചെലവിടുന്നതാണ് എല്ലാവര്‍ക്കും  താല്പര്യം .  ശനി , ഞായര്‍ എന്നീദിവസങ്ങളില്‍ വിവിധ സംഘടനകളുടെ വകയായി നടത്തുന്ന കലാ സാംസ്കാരിക പരിപാടികളില്‍ പങ്കുകൊള്ളാനും സമയം കണ്ടെത്തുന്നു.ഈയിടെ
യായി വിധ ദേശക്കാരുടെ കൂട്ടായ്മ ഏറി വരുന്നുണ്ട് .
2.ഇന്ത്യയില്‍ നിന്ന് കുടിയേറിയ സമൂഹത്തിന്റെ പുതിയ തലമുറ ഇപ്പോള്‍ ഇവിടെ വളര്‍ന്ന് സ്വതന്ത്ര വഴികള്‍ തേടാന്‍ പ്രായമായിരിക്കുന്നു. പലരും തേടുന്ന വഴികള്‍ ഇന്ത്യന്‍ ശീലങ്ങളില്‍ പഴകിപ്പോയ മാതാപിതാക്കള്‍ക്ക് പരിചിതമോ പ്രിയംകരമോ അല്ല .
ലിംഗബോധത്തെക്കുറിച്ച് സദാ ബോധമുണര്‍ന്ന് അടുത്തിരുന്നാല്‍ പോലും വ്യഭിചാരമാകുമെന്ന് ഭയന്ന് വളര്‍ന്നവര്‍ . അറിയാതെ
സംഭവിക്കുന്ന ഒരു മൃദു സ്പര്‍ശം പോലും സദാചാരഭൃശമാകുമെന്ന് അവര്‍ പഠിച്ചുവെച്ചത് . അത്തരം മാതാപിതാക്കളുടെ അമേരിക്കന്‍
മക്കള്‍ ഒരാണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ സ്നേഹിതരാവുക ; ആ സ്നേഹം ശാരീരിക സ്പര്‍ശത്തിലൂടെ തീവ്രമായി പ്രകാശിപ്പിക്കുക.
ഒരുമിച്ചു യാത്ര ചെയ്യുക ; താമസിക്കുക പോലും ചെയ്യുക . ഇത്തരം സ്വാതന്ത്യങ്ങള്‍ മലയാളി മനസ്സുകള്‍ക്ക് ഉള്‍ക്കോള്ളുക അസാദ്ധ്യം
തങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് വീടും കാറും  സമ്പാദ്യവുമൊക്കെ   ഉണ്ടാക്കുമ്പോള്‍  മക്കള്‍ അതിലൊന്നും ഭ്രമിക്കാതെ സ്വന്തം വഴികള്‍ തേടുക . സ്വാതന്ത്യം പ്രഖ്യാപിക്കുക . ഇതൊക്കെ ഊഹാതീതമായ ദുഃഖങ്ങളാണ് . ഓമനിച്ചൂ വളര്‍ത്തിയ ഒരേ ഒരു മകനോ
മകളോ ഉള്ളത് പതിനെട്ടു വയസ്സുകഴിഞ്ഞ ബലത്തില്‍ വേറിട്ടു താമസിക്കുകയൂം  ഇഷ്ടപ്പെട്ടവരെ കൂടെ പൊറുപ്പിക്കുകയും ചെയ്യുമ്പോള്‍
മാതാപിതാക്കള്‍ക്ക് രക്തസമ്മര്‍ദ്ദം ഏറാതിരുന്നാലേ അത്ഭുതപ്പെടാനുള്ളൂ .
3.നാട്ടില്‍ ജോലി എന്നതിനര്‍ഥം പ്രതിമാസം നിശ്ചിത വരുമാനം ഉറപ്പായ സുഖകരമായ മേഖല എന്നാണ് . പ്രത്യേക പ്രാഗല്‍ഭ്യമോ
അര്‍പ്പണബോധമോ പ്രകടമായില്ലെങ്കില്‍പോലും കാലാകാലങ്ങളില്‍ പ്രമോഷനുകള്‍ ലഭ്യമാകുകയും സര്‍വ്വീസിന്റെ ഒടുവില്‍ റിട്ടയര്‍മെന്റ്
ആനുകൂല്യങ്ങള്‍ വന്നുചേരുകയും ചെയ്യും.
4.അമേരിക്കയില്‍ കഴിയുന്ന നമ്മുടെ പെണ്‍കുട്ടികള്‍ ഔദ്യോഗിക ജീവിതവും ഗാര്‍ഹിക സംവിധാനങ്ങളും സമര്‍ഥമായി
സമന്വയിപ്പിക്കുന്നത് ഞാന്‍ നോക്കിക്കണ്ടു. ആധുനിക സൌകര്യങ്ങള്‍ സുലഭമായതുകൊണ്ടുമാത്രം കൈവരുന്നതല്ല വ്യക്തി
ജീവിതത്തിലെ അടുക്കും ചിട്ടയും . ഒരു ജോഡി ചെരുപ്പില്‍ കാണാതായ ഒന്നിനുവേണ്ടി മണിക്കൂറുകള്‍ തെരയുന്നതും അന്നന്ന്
ഉടുത്തൊരുങ്ങനുള്ള വസ്ത്രങ്ങള്‍ ഓരോന്നും എവിടെയെന്നറിയാതെ വലയൂന്നതും ബാഗും കുടയുമൊക്കെ എവിടെ വെച്ചെന്ന്
ഓര്‍മ്മിക്കാനാവാതെ വിഷമിക്കുന്നതും കേരളത്തിലെ ഉദ്യോഗസ്ഥകളുടെ ദൈന്യം ദിന പ്രശ്നങ്ങളാണ് .ഈ ബദ്ധപ്പാടുകള്‍ അമേരിക്കന്‍
ചിട്ടകളില്‍ തീരെ ദൃശ്യമല്ല . ഓരോന്നും അതാതിന്റെ സ്ഥാനത്ത് സുരക്ഷിതമായിരിക്കുന്നു.

Thursday, March 15, 2012

779.എസ്.എസ്.എല്‍.സി. സേ - പരീക്ഷ




2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ താഴെപ്പറയുന്ന നിബന്ധനകളോടുകൂടി സേ പരീക്ഷ നടത്തും. 2012 എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് ഡി.പ്ളസ് ഗ്രേഡ് ലഭിക്കാത്തതുമൂലം ഉന്നതപഠനത്തിന് അര്‍ഹതനേടാത്ത റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്യാം. 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പേപ്പറുകള്‍ക്ക് സേ പരീക്ഷ എഴുതാം. കൂടാതെ 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ അപകടം, ഗുരുതരമായ രോഗം, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷ എഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പറുകള്‍ പരീക്ഷയെഴുതുന്നതിനും അനുമതി ഉണ്ടായിരിക്കുന്നതാണ്. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം സേ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. സേ പരിക്ഷയിലൂടെ എസ്.എസ്.എല്‍.സി. യോഗ്യത നേടുന്നത് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കില്ല.

778.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ സീനിയോരിറ്റി ലിസ്റ്




വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ, വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെ ഭരണ ചുമതല സീനിയര്‍ അധ്യാപകന് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സ്കൂള്‍തല സീനിയോരിറ്റി ലിസ്റ്  www.vhse.kerala.gov.in  വെബ് പോര്‍ട്ടലില്‍ ലഭിക്കും. സീനിയോരിറ്റി നിര്‍ണയവുമായി ബന്ധപ്പെട്ട് പരാതി ഉള്ളവര്‍ 15 ദിവസത്തിനകം സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഖേന ബന്ധപ്പെട്ട മേഖലാ ഓഫീസര്‍മാര്‍ക്ക് രേഖാമൂലം പരാതി നല്‍കണം

777.വി.എച്ച്.എസ്.സി. സീനിയോരിറ്റി ലിസ്റ്




തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ളീഷ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) വിഷയങ്ങളിലെ അദ്ധ്യാപകര്‍ ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്www.vhse.kerala.gov.in വെബ് സൈറ്റില്‍ പ്രസിദ്ധികരിച്ചു. ലിസ്റിനെ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ 15 ദിവസത്തിനകം രേഖാമൂലം സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം അതത് മേഖലാ ഓഫീസുകളില്‍ അറിയിക്കണമെന്ന് വി.എച്ച്.എസ്.ഇ. ഡയറക്ടര്‍ അറിയിച്ചു.