Sunday, October 17, 2010

280. എട്ടാമത്തെ മോതിരം ( മലയാള മനോരമ ചീഫ് എഡിറ്റര്‍ ശ്രീ കെ.എം. മാത്യുവിന്റെ ആത്മകഥ )


പ്രസാധകര്‍:
ഡി.സി. ബുക്സ് , വില : 250 രൂപ 

പുസ്തകത്തെക്കുറിച്ച് :
ഇത് മലയാള മനോരമ എഡിറ്ററായ ശ്രീ  കെ.എം. മാത്യുവിന്റെ ആത്മകഥ മാത്രമല്ല ; മലയാള മനോരമ 

ദിനപ്പത്രത്തിന്റേയുംകൂടി കഥയാണ് .
എങ്കിലും ചില കാര്യങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നു .

എന്തുകൊണ്ട് പുസ്തകത്തിന്റെ പേര്‍ “ എട്ടാമത്തെ മോതിരമെന്നായി” ?

അതെ ഗ്രന്ഥകാരനു ഒരു മോതിരവുമായിയുള്ള ആത്മ ബന്ധത്തിന്റെ കഥയാണിത് .
ലേഖകന്റെ അമ്മയുടെ മരണശേഷം  അപ്പച്ചന്‍ സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഉരുക്കി ഒന്‍പതുമോതിരങ്ങളുണ്ടാക്കി 

ജീവിച്ചിരുന്ന ഏഴു സഹോദരന്മാര്‍ക്കും സഹോദര പത്നിക്കും പിന്നെ സഹോദരിക്കും നല്‍കി .
ആ മോതിരം  ധരിക്കുമ്പോള്‍ എടുക്കേണ്ട പ്രതിജ്ഞാവാചകവും അപ്പച്ചന്‍ സ്വന്തം കൈപ്പടയില്‍ എഴുതിതന്നിരുന്നു.
പ്രതിജ്ഞ ഇതായിരുന്നു.

“ എപ്പോഴും , പ്രത്യേകിച്ച് എന്തെങ്കിലും പ്രയാസവും പ്രലോഭനവും എന്നെ എതിരിടുന്ന സന്ദര്‍ഭങ്ങളില്‍ , ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇപ്പോള്‍ ജീവിച്ചീരുന്നെങ്കില്‍ അമ്മക്കു സന്തോഷമാവുന്ന വിധത്തിലും , ഇപ്പോള്‍ ദൈവസന്നിധിയില്‍ വിശ്രമിക്കുന്ന ഞങ്ങളുടെ അമ്മക്ക് സന്തോഷമുണ്ടാകുന്ന രീതിയിലും പെരുമാറത്തക്ക ദൈവിക സഹായത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് വിനയപൂര്‍വ്വം ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ആ സഹായവും ആശയപ്രചോദനവും എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ളതിന്റെ വിലയേറിയ അടയാളമായി ഞാന്‍ മോതിരം 
ധരിക്കുന്നു.
ഇതു വായിക്കുമ്പോള്‍ മക്കള്‍ക്കു മാര്‍ഗ്ഗദര്‍ശം നല്‍കുന്ന ഒരു പിതാവിനെ നാം കാണുന്നു. 
ഇത്തരത്തിലുള്ള ഒരു സുസംഘടിത മാര്‍ഗ്ഗദര്‍ശനം ലഭിക്കാന്‍ ഭാഗ്യചെയ്ത ഇവരെ നമുക്ക് അസൂയയോടുകൂടി മാത്രമേ നോക്കിക്കാണനൊക്കൂ.!

അമ്മച്ചിയുടെ കയ്യിലെ മുഴ മാറുവാനൊരു നാട്ടുവൈദ്യം ?
കയ്യിലൊരു മുഴ വന്നാലെന്തുചെയ്യും ?
ഇവിടെ അമ്മച്ചിയുടെ കയ്യിലൊരു മുഴവന്നത് വിവരിക്കുകയാണ് ഗ്രന്ഥകാരന്‍ .
മുഴ കീറണമെന്ന അഭിപ്രായമൊക്കെ വന്നെങ്കിലും അമ്മച്ചി വഴങ്ങിയില്ലെ.
അപ്പോഴാണ് പത്രോസുചേട്ടന്റെ രംഗപ്രവേശം !
അദ്ദേഹം മുഴകണ്ട ഉടനടി ചികിത്സയും വിധിച്ചു.
എന്തെന്നോ ?
പൂമുഖത്തെ ഇറയത്തെ കഴുക്കോലില്‍ തൂങ്ങിക്കിടക്കുക.
അമ്മച്ചി പത്ര്രോസുചേട്ടന്റെ ചികിത്സയിലേര്‍പ്പെട്ടു.
ദിവസവും കുറേ നേരം ഈ ചികിത്സ തുടര്‍ന്നു.
ഫലവും കണ്ടു.
കയ്യിലെ മുഴ പോയി !
ചിലപ്പോള്‍ വ്യായാമത്തിന്റെ ഗുണംകൊണ്ടായിരിക്കാം മുഴപോയതെന്ന് ലേഖകന്‍ ഊഹിക്കുന്നു.
എങ്കിലും ഈ രീതി നമുക്കും പരീക്ഷിച്ചു നോക്കാവുന്നതല്ലേ ?

സഞ്ചാര സ്വാതന്ത്ര പ്രമേയം തോറ്റതെന്തുകൊണ്ട് ?

നമുക്കറിയാം വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച സഞ്ചാര സ്വാതന്ത്ര പ്രമേയത്തെക്കുറിച്ച് .
അതിനെക്കുറിച്ച് പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു.
1924 ഒക്ടോബര്‍ 2 ന് ഈ പ്രമേയം സഭയില്‍ അവതരിപ്പിച്ചൂ.
അവതരിപ്പിച്ചത് കുമാരനാശാനുശേഷം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായ എന്‍. കുമാരനായിരുന്നു.
പ്രസ്തുത പ്രമേയം ഒരു വോട്ടിനാണ് പരാചയപ്പെട്ടത് !
ഡോഃ പല്പുവിന്റെ സഹോദരന്‍ പരമേശ്വരന്‍ പ്രമേയത്തിനെതിരായി വോട്ടുചെയ്തു!!

1888 എന്ന വര്‍ഷത്തിന്റെ പ്രത്യേകതയെന്ത്?
തീര്‍ച്ചയായും ആ മൂന്ന് എട്ടുകള്‍ക്ക് ഒരു ഭംഗിയില്ലേ 
ആരേയും ആകര്‍ഷിക്കുന്ന ഒരു നമ്പര്‍ .
ഈ വര്‍ഷത്തിലാണ് കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള മലയാള മനോരമ കമ്പനി സ്ഥാപിച്ചത് .
അതുമാത്രമാണോ?
മറ്റുചില പ്രത്യേകതകള്‍ കൂടി ആ വര്‍ഷത്തിന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.
ആ വര്‍ഷത്തെ ശിവരാത്രി ദിവസം അരുവിപ്പുറത്ത് ആറ്റില്‍ നിന്ന് മുങ്ങിയെടുത്ത കല്ല് ശിവലിഗമാക്കി പ്രതിഷ്ഠിച്ച ഗുരുദേവന്‍ ഒരര്‍ഥത്തില്‍ സാ‍മൂഹിക വിപ്പ്ലവത്തിന്റെ സമരപാതയാണ് ഉയര്‍ത്തിയത് .
തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ മുന്‍‌കൂട്ടിയുള്ള അനുമതികൂടാതെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കരുതെന്ന നിയമത്തെ അദ്ദേഹം ലംഘിച്ചു!
മറ്റൊരു പ്രത്യേകതകൂടി ഈ വര്‍ഷത്തിനുണ്ട് !
തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഇന്ത്യയില്‍ ആദ്യമായി ഒരു നിയമനിര്‍മ്മാണസഭക്ക് ബീചാവാപം ചെയ്തതും 1888ല്‍ ആണ്.

സര്‍ .സി .പി യുടെ ക്രൂരചെയ്തികള്‍ ?
സി .പി  ദിവാനായി വന്നപ്പോള്‍ ഉണ്ടായ ക്രൂരതകള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
മനോരമ കുടുംബത്തിനോട് സി പിക്കുണ്ടായ പക ഏറെ വിശദമായി തന്നെ പ്രതിപാതിക്കുന്നുണ്ട് ഈ പുസ്തകത്തില്‍ .

ഇങ്ങനെ ഒട്ടേറെ രസകരമായ കാര്യങ്ങള്‍ , ചരിത്രരേഖകള്‍ , വ്യക്തികള്‍ , സംഭവങ്ങള്‍ എന്നിവ ഈ 
പുസ്തകവായനയിലൂടെ നമുക്ക് ലഭിക്കുന്നു.

വാല്‍ക്കഷണം :
മലയാള മനോരമ എഡിറ്ററായ ശ്രീ  കെ.എം. മാത്യുവിന്റെ ആദ്യ പുസ്തകം “ അന്നമ്മ” യാണ്.
യഥാര്‍ത്ഥത്തില്‍ അത് വായിച്ചിട്ടാണ് ഇത് വായിക്കേണ്ടത് .

No comments:

Get Blogger Falling Objects