Friday, October 22, 2010

283. കാഴ്ചപ്പാട് ( സിനിമാ നടന്‍ ശ്രീ മമ്മൂട്ടിയുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന പുസ്തകം )


ഈ ചെറിയ പുസ്തകത്തില്‍ ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളുണ്ട്.
ഓരോ അധ്യായവും ഒരു പ്രത്യേക  വൈകാരികത  നമ്മില്‍ നിറക്കുന്നു.
പ്രസ്തുത വൈകാരികത ഒരു സവിശേഷ ഗുണപാഠം നമുക്ക് നല്‍കുന്നു.
ഒരു പേരിലെന്തിരിക്കുന്നു എന്ന് നമുക്ക് തോന്നാം . പക്ഷെ , മുഹമ്മദുകുട്ടി എന്ന വ്യക്തിക്ക് മമ്മൂട്ടി എന്ന പേരിനോട് എങ്ങനെയായിരിക്കാം പ്രതികരണം ; അതും മുഹമ്മദുകുട്ടി എന്ന സ്വന്തം പേരുപോലും ഇഷ്ടപ്പെടാത്ത വ്യക്തിയാണെങ്കിലോ ?
പലപ്പോഴും പലര്‍ക്കും സ്വന്തം പേരിനോട് താല്പര്യക്കുറവുതോന്നം; അതുകൊണ്ടുതന്നെ മുഹമ്മദുകുട്ടിയെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല. സ്വന്തം പേരിടുന്നത് നമ്മോട് ചോദിച്ചല്ലല്ലോ ?
എങ്കിലും അവസാനം മമ്മൂട്ടിയെന്ന പേര്‍ സ്വയം ഇഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെത്തുന്നു.
എന്നാണ് അത് ഇഷ്ടമായതെന്നെന്നും ശ്രീ മമ്മുട്ടി ഓര്‍ക്കുന്നില്ല.
ഒന്നാമത്തെ അദ്ധ്യായം ഇത്തരം അസ്ഥിത്വവിശകലനത്തിലൂടെ മുന്നേറുന്നു.
തുറന്നു വരുന്ന അദ്ധ്യായങ്ങള്‍ .........
ഒരു പ്രണയത്തെക്കുറിച്ച് ....
ഒരു ഡൈവോഴ്സിനെക്കുറീച്ച് ...........
യഥാര്‍ത്ഥ ജീവിതത്തിലെ വില്ലനെക്കുറിച്ച് ...
മാതൃസ്നേഹത്തെക്കുറിച്ച് ...
എന്നിങ്ങനെ പോകുന്നു.


വാല്‍ക്കഷണം: ചില മമ്മൂട്ടി വാക്യങ്ങള്‍
1.“ പലരും ചെയ്യുന്ന ഉപകാരങ്ങളുടെ വലുപ്പം അവര്‍ അറിയുന്നില്ല. നമ്മുടെയെല്ലാം വിജയത്തിന്റെ ചവിട്ടുപടികള്‍ ഒരുക്കിത്തരുന്നത് പലപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്തവരാണ് . പിന്നീടവര്‍ ശത്രുക്കളെപ്പോലെ പെരുമാറിയാല്‍പ്പോലും ആ പടവുകള്‍ മറക്കരുതെന്ന് ഞാന്‍ കരുതുന്നു.അത്തരം പടവുകളെക്കുറിച്ചുള്ള ഓര്‍മ്മയാണ് പലരേയും സഹായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് .എന്നെക്കൊണ്ട് കഴിയുന്നതുപോലെ ആര്‍ക്കെല്ലാമോവേണ്ടി പടവുകള്‍
പണിയാനാകണേ എന്നു ഞാന്‍ ആഗ്രഹിക്കുന്നു ;പ്രാര്‍ത്ഥിക്കുന്നു.
2. “അച്ഛനെയോ അമ്മയെയോ മക്കളെയോ വാ‍ക്കുകൊണ്ടു തള്ളിപ്പറഞ്ഞാലും നിയമം കൊണ്ടു ബന്ധം
വേര്‍പെടുത്താനാകില്ല. പക്ഷെ , ഭാര്യയേയും ഭര്‍ത്താവിനേയും നിയമംകൊണ്ടുവേര്‍പെടുത്താം.അച്ഛനും അമ്മയും മക്കളും എല്ലാം ഉണ്ടാകുന്നതും എല്ലാ ബന്ധങ്ങളുടെ അടിത്തറയും ഇതാണുതാനും. സ്നേഹം കൊണ്ടുമാത്രം ചേര്‍ക്കപ്പെട്ട ഈ ബന്ധം നിയമംകൊണ്ട് വേര്‍പെടുത്താനാകില്ലെന്ന് അന്ന് എനിക്ക് ബോധ്യമായി.
3.“വലിയൊരു സ്വര്‍ണ്ണ ഖനിയില്‍ നിന്ന് ആവശ്യത്തിനുമാത്രം എടുക്കാനുള്ള മനസ്സിനു സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട്
4.“വീട്ടുകാരനു മധുരസ്മരണയാക്കി മാറാന്‍ ഓരോ അതിഥിക്കും കഴിയണം. ഒരു കിലോ
ലഡുകൊണ്ടുപോയതുകൊണ്ടുമാത്രം മധുരസ്മരണയുണ്ടാകില്ലല്ലോ .പറയാതെ പൊട്ടിവീഴുമ്പോഴും ചെന്നവീട് തലകീഴ് മറിക്കുമ്പോഴും നഷ്ടപ്പെടുന്നത് നല്ലൊരു ആതിഥേയനെയാണ് . നല്ല ഒരു അതിഥിക്കേ നല്ല ഒരു ആതിഥേയനാകാ‍ന്‍  കഴുയൂ. എത്ര അടുപ്പമുണ്ടായാല്‍പ്പോലും അന്തരീക്ഷമറിയാതെ ചെല്ലുന്നതു ചിലപ്പോഴൊക്കെ പ്രയാസങ്ങളുണ്ടാക്കും.”
പ്രസാധകര്‍ : കറന്റ് ബുക്സ് , വില : 45 രൂപ

No comments:

Get Blogger Falling Objects