Thursday, October 07, 2010

270. ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍ ( സത്യന്‍ അന്തിക്കാടിന്റെ ജീവിതവും സിനിമയും )


ഗ്രന്ഥകാരനെക്കുറിച്ച് :

ശ്രീകാന്ത് കോട്ടക്കല്‍ , 1977 ല്‍ കെ.സി .രാജയുടേയും കെ.ഇ .ശോഭനയുടേയും മകനായി കോഴിക്കോട് ജനനം .
ഇപ്പോള്‍ മാതൃഭൂമി പീരിയോഡിക്കല്‍സ് വിഭാഗത്തില്‍ , തോഴില്‍ വാര്‍ത്തയില്‍ സബ്ബ് എഡിറ്റര്‍
e-mail : sreekanthsmile@gmail.com
പ്രസാധകര്‍ : ഒലിവ് ബുക്സ്
വില : 150 രൂപ

******************
***********************************
***********************************
******************
പുസ്തകത്തെക്കുറിച്ച് :
ഈ പുസ്തകം വായിക്കുന്നതിനുമുമ്പേതന്നെ ശ്രീ സത്യന്‍ അന്തിക്കാടിന്റെ “ഓര്‍മ്മകളുടെ കുടമാറ്റം “ എന്ന ആത്മകകഥാസ്പര്‍ശിയായപുസ്തകം വായിച്ചിരുന്നു. ( അതിനെക്കുറിച്ച്
ഇവിടെ ക്ലിക്ക് ചെയ്താല്‍ കാണാം)
ഹൃദയസ്പര്‍ശിയായ ആ പുസ്തകം സത്യസന്ധതയും ആത്മാര്‍ഥതയും കഠിനാദ്ധ്വാനിയും ദൃഡനിശ്ചയവും ലക്ഷ്യബോധവുമുള്ള ഒരുവ്യക്തിയെയാണ് ചൂണ്ടിക്കാണിച്ചുതന്നത് .മനുഷ്യ ബന്ധങ്ങളെ പണത്തിനേക്കാളുമുപരി വില കല്പിക്കുന്ന അന്തിക്കാട്ടുകാരനായ ഈ
വ്യക്തിയുടെ ഓര്‍മ്മകളെ നമുക്കൊപ്പം പങ്കുവെക്കുമ്പോള്‍ സാധാരണക്കാരനു ലഭിക്കുന്ന ഹൃദായാനുഭൂതി അനിര്‍വ്വചനീയമാണ്.
അങ്ങനെയുള്ള പുസ്തകം വായിച്ചുകഴിഞ്ഞപ്പോഴാണ് ഈ പുസ്തകത്തെ കണ്ടത് .
കണ്ടപ്പോള്‍ പ്രത്യേകിച്ച് ഒരു മമതയും തോന്നിയില്ല
കാരണം , സത്യന്‍ അന്തിക്കാടിന്റെ പുസ്തകം സത്യന്‍ അന്തിക്കാട് തന്നെ എഴുതിയത് വായിച്ചിരിക്കുന്നു .
പിന്നെ , ഈ വിഷയത്തെക്കുറിച്ച് മറ്റൊരാ‍ള്‍ എഴുതിയത് വായിക്കുവാന്‍ മെനക്കെടണോ എന്ന ഒരു ചിന്ത അവനവന്റെ കാര്യം അവനവനേക്കാളും വല്ലവരും എഴുതിയാല്‍ ശരിയാകുമോ എന്ന ന്യായം കൂട്ടിനുമുണ്ടായിരുന്നു.
എന്തായാലും ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുത്ത് തുറന്നുനോക്കി.
പെട്ടെന്ന് ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
എന്റെ സംശയത്തെ ന്യായീകരിക്കാനായി ലൂയി ഫിഷര്‍ എഴുതിയ The Life Of Mahathama Gandhi എന്ന പുസ്തകത്തിന്റെ മഹിമയെയാണ് ഗ്രന്ഥകാരന്‍ കൂട്ടുപിടിച്ചിരിക്കുന്നത് . പത്തിരുപതുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഗാന്ധിസത്തോടുള്ള ആഭിമുഖ്യത്താല്‍ ഈ
പുസ്തകത്തിനെ പെരുമയെക്കുറിച്ച് ഞാന്‍ വായിച്ചിരുന്നു.

“കോണ്‍ഗ്രസ്സിന് മുതലാളിമാരില്‍ നിന്ന് സംഭാ‍വന പിരിക്കുമ്പോള്‍ ഈ മുതലാളിമാരുടെ താല്പര്യപ്രകാരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കേണ്ടിവരില്ലേ എന്ന ചോദ്യവും കോണ്‍ഗ്രസ്സ് മുതലാളിമാരുടെ പണമാണ് സംഭാവനയായി സ്വീകരിക്കുന്നത് അല്ലാതെ
താല്പര്യമല്ല എന്ന ഗാന്ധിയുടെ ഉത്തരവും അന്ന് ഏറെ പ്രസിദ്ധാമായിരുന്നു .ചോദ്യോത്തരം ലൂയിഫിഷറിലൂടെയായിരുന്നു വെളിച്ചംകണ്ടത് “
അങ്ങനെയെങ്കില്‍ .............
അത് ശരിയാണെങ്കില്‍ .............
............
എന്തായാലും പുസ്തകം ലൈബ്രറിയില്‍ നിന്ന് എടുത്തു.

******************
***********************************
***********************************
******************

സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകളുടെ കുടമാറ്റത്തിലെ ലളിതമായ ശൈലി - അതായത് ലളിതമായ പദങ്ങളുടെ പ്രയോഗം - വിശന്നിരിക്കുന്നവന്റെ മുന്നില്‍ ഒരു നാടന്‍ ഭക്ഷണം ലഭിച്ചാലുള്ള ‘ഒരു നോസ്റ്റാള്‍ജിയ ’ കലര്‍ത്തിയ സന്തോഷം നല്‍കിയിരുന്നു.
അതുപോലെയൊക്കെ ഈ കൊച്ചുപയ്യന് എഴുതിഫലിപ്പിക്കുവാന്‍ പറ്റുമോ എന്ന ഒരു ചോദ്യവും മനസ്സില്‍ ഉണ്ടായിരുന്നു.
പക്ഷെ , ഈ പുസ്തകത്തിലെ ആദ്യത്തെ രണ്ടുപേജുകഴിഞ്ഞപ്പോള്‍ മനസ്സിന് ‘വിമ്മിഷ്ടം‘ ഉണ്ടായി.
അതിനു കാരണം , സാഹിത്യത്തിലെ ‘കൊളസ്ട്രോളണിഞ്ഞ ‘ ചില പദപ്രയോഗങ്ങളോടുള്ള എന്നിലെ വിരക്തിയാകാനും മതി.
പിന്നേയും ഞാന്‍ ഈ പുസ്തകത്തെ നോക്കിക്കണ്ടത് മുന്‍‌വിധിയായ സംശയത്തോടെയായിരുന്നു .
കാരണം , ഇപ്പോഴത്തെ ജര്‍ണലിസം പഠിച്ച പിള്ളേരുടെ എഴുത്ത് എങ്ങനെയിരിക്കും ?
അതും ജീവിതമാകുന്ന സര്‍വ്വകലാശാലയില്‍ നിന്ന് ഉയര്‍ന്നു വന്ന സത്യന്‍ അന്തിക്കാടിനെപ്പറ്റിയുള്ളതാകുമ്പോള്‍ ?
ഇതൊക്കെ എന്റെ മുന്‍‌വിധിയല്ലേ എന്ന് വിചാരിച്ച് വീണ്ടും വായനതുടര്‍ന്നു
പിന്നീടാണ് ആ ശൈലി പിടുത്തം കിട്ടിയത് .
വ്യക്തിജീവിതത്തെ മറ്റ് സ്കെയിലുകള്‍ ഉപയോഗിച്ച് അളന്ന് , താരതമ്യപ്പെടുത്തി , ഉരച്ചുനോക്കി വിശേഷഗുണങ്ങള്‍ മനസ്സിലാക്കിത്തരുന്ന അവസ്ഥ ........
അത് എന്നെ സംബന്ധിച്ച് ഒരു പുതുമയായിരുന്നു.
ശരിയാണ് ഇത് സത്യന്‍ അന്തിക്കാടിന് ചെയ്യുവാനൊക്കുമോ ?
ഇല്ല , തീര്‍ച്ചയായും ഇല്ല.
ഇനി അങ്ങനെ ചെയ്താലോ .........
സ്വയം പൊക്കിയെന്നെ വിശേഷണമാവും ലഭിക്കുക.
അപ്പോള്‍ അതിനൊരാള്‍ വേണം
തീര്‍ച്ചയായും ഒരാള്‍ വേണം
അത് സാധാരണക്കാ‍രനായാലും പോര ?
വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അറിവ് ......
അതിലെ പ്രത്യേകതകള്‍ കണ്ടെത്തുവാനുള്ള കഴിവ് .....
അതിലെ വ്യക്തിത്വ സവിശേഷതയെ വേര്‍തിരിച്ചെടുക്കാനുള്ള കഴിവ് .....
ഇതൊക്കെ ഈ ഗ്രന്ഥകാരനുണ്ടെന്ന് ഏറെ പേജുകള്‍ വായിച്ചുനീങ്ങിയപ്പോള്‍ മനസ്സിലായി.
എന്തായാലും ഞാന്‍ ലൂയിഫിഷറിനു നന്ദി പറഞ്ഞു
ആ നന്ദി അഭിനന്ദനരൂപേണ ശ്രീകാന്ത് കോട്ടക്കലിനും കൈമാറുന്നു; ഇത്തരമൊരു പുസ്തകരചനക്ക് മുന്നിട്ടിറങ്ങിയതിന്

******************
***********************************
***********************************
******************

‘പെഴ്‌സണാലിറ്റി ഡവലപ്പ്മെന്‍ഡ്’ ക്ലാസെടുക്കുന്നവര്‍ അറിയേണ്ട കാര്യമുണ്ട് ഇതില്‍ .....
മുന്‍ പറഞ്ഞ വിഷയം അറിഞ്ഞോ അറിയാതെയോ ക്ലാസ് മുറിയില്‍ ഉപയോഗിക്കുന്ന ടീച്ചേഴും അറിഞ്ഞിരിക്കേണ്ട സംഗതിയുണ്ടിതില്‍ ...
ശ്രീ സത്യന്‍ അന്തിക്കാട് പത്താം ക്ലാസ് തോറ്റതാണ് !!.
ജീവിതത്തില്‍ ഇന്നുവരെ ഒരു കഥയോ കവിതയോ എഴുതാത്ത എത്രയോ സാഹിത്യാദ്ധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നത് ?
അവരോട് ഇന്നതാവണം , ഇങ്ങനെയാകണം എന്നൊക്കെ ഘോരം ഘോരം പ്രസംഗിക്കുന്നത് ?
അഥവാ തല്‍ക്കാലത്തിന് എന്തെങ്കിലും സാഹിത്യവാസനയോ പ്രസംഗിക്കാനോ ഒക്കെ ഉള്ള കഴിവുണ്ടെങ്കില്‍ അത് വിദ്യാലയത്തിലേയോ കലാ‍ലയത്തിലേയോ കൊച്ചുമാസികകളിലോ അല്ലെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും പരിപാടി തട്ടിക്കൂട്ടി , പ്രസ്തുത പരിപാടി നടക്കുന്ന സ്റ്റേജിലോ മറ്റോ പ്രകടിപ്പിച്ച് ഫോട്ടോയും വിവരണവും പത്രത്തില്‍ കൊടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ
സ്ഥാനങ്ങള്‍ തട്ടിയെടുക്കുന്ന അദ്ധ്യാപകര്‍ അറിയേണ്ട കാര്യവുമുണ്ട് ഈ പുസ്തകത്തില്‍
ഓര്‍ക്കുക കുട്ടികളുടെ കഴിവാണ് തിരിച്ചറിയപ്പെടേണ്ടത് ....
ആത്മാര്‍ത്ഥത , സത്യസന്ധത , അദ്ധ്വാനശീലം , ലക്ഷ്യബോധം ,പണത്തിനേക്കാളുമുപരി മനുഷ്യബന്ധങ്ങളെ വിലമതിക്കല്‍ എന്നിവ
കുട്ടികളില്‍ വളര്‍ത്തെപ്പെടേണ്ട ഒന്നാണ് .

******************
***********************************
***********************************
******************

പണ്ടുകാലത്തെ ‘മാതൃഭൂമി ബാലപംക്തി ‘ സത്യനില്‍ ഉണര്‍ത്തിയ ആവേശം അപാരമാണ് .
ബാലപംക്തിയിലേക്ക് സാഹിത്യത്തില്‍ താല്പര്യമുള്ള ധാരാളം കുട്ടികള്‍ രചനകള്‍ അയക്കുമായിരുന്നു.
അവയില്‍ മികച്ചവയാണ് അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധികരിച്ചിരുന്നത് .
ധാരാളം രചനകള്‍ തിരിച്ചയക്കപ്പെടുമായിരുന്നു.
എങ്കിലും തിരിച്ചയപ്പെടുന്ന രചനകളില്‍ നല്ലവ ഉണ്ടെങ്കില്‍ അവ തിരുത്തിയും കാരണങ്ങള്‍ വിശദമാക്കുകയും ചെയ്തിരുന്നു.
(ഇങ്ങനെയുള്ളവയുടെ എണ്ണം അധികമായതുകൊണ്ടാണോ കയ്യക്ഷരം മോശമായത് ?)
അന്നതിന്റെ ചാര്‍ജ്ജ് കുഞ്ഞുണ്ണിമാഷിനായിരുന്നു.
ഒരാളിന്റെ ഗുരുവാകാന്‍ ആ വ്യക്തിയുടെ ക്ലാസില്‍ ഇരിക്കേണ്ട കാര്യമില്ല എന്ന ഏകലവ്യ വചനം ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു
അദ്ധ്യാപകന്‍ ജീവിക്കുന്നത് ശിഷ്യരിലൂടെയാണ് എന്ന വചനവും ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു.

ഇങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് വ്യക്തിയെ എത്രയെത്ര ഉയര്‍ത്തുവാന്‍ പറ്റുമെന്നതിനുള്ള ഒരു സൂചനകൂടി ഇവിടെയുണ്ട് എന്നു നാം

മനസ്സിലാക്കുന്നു.
അങ്ങനെ ഉയര്‍ത്തെപ്പെട്ടവരില്‍ ഒരാള്‍ ശ്രീ സത്യന്‍ അന്തിക്കാടായതുകൊണ്ട് ...
സാധാരണക്കാരന്റെ പ്രശ്നങ്ങളും പരിഭവങ്ങളുമൊക്കെ അടങ്ങുന്ന സിനിമകള്‍ ഉണ്ടായി എന്നു തന്നെ പറയാം.
ഇന്ന് അത്തരം പ്രസ്ഥാനങ്ങളുടെ അഭാവം സമൂഹത്തിനുണ്ടോ ?
ഉണ്ടെങ്കില്‍ ???

******************
***********************************
***********************************
******************

ഒന്നും ഒന്നും തമ്മില്‍ കൂട്ടിയാലെത്ര?
രണ്ട് എന്ന് ഉത്തരം
എന്നാല്‍ രണ്ട് തലച്ചോറുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്നാലോ ?
ഫലം രണ്ടല്ല ; മറിച്ച് അനന്തമാണ് .
ഒരു മനശ്ശാസ്ത്ര പുസ്തകത്തില്‍ വായിച്ചതാണ് ഈ സൂത്രവാക്യം ?
അനുയോജ്യമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നത് ജീവിത വിജയത്തിനുതകുന്ന വഴിയാണ്.
പക്ഷെ , അനുയോജ്യ,മായ മനസ്സുള്ള ഒരാളെ കണ്ടെത്തേണ്ടെ ....
അത് പലര്‍ക്കും സാധിക്കാത്ത ഒന്നാണ്
ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ ..
പക്ഷെ , സത്യന്‍ അന്തിക്കാടിന്റെ കാര്യത്തില്‍ അങ്ങനെയുള്ള ഭാഗ്യം ലഭിച്ചു.
അത്തരമൊരു സുഹൃത്തിനെ കണ്ടുമുട്ടി .
അതാണ് ശ്രീ “ ശ്രീനിവാസന്‍ “!!
സാധാരണക്കാരനായ സത്യന്‍ അന്തിക്കാട് !
സാധാരണക്കാരനായ ശ്രീനിവാസന്‍ !

അവരുടെ ചര്‍ച്ചകളും ചിന്തകളും ഒന്നിച്ചു ചേന്നു.
ചിലപ്പോള്‍ വിമര്‍ശനവിധേയമായി
ചിലപ്പോള്‍ പിണങ്ങി
അധികം താമസിയാതെ ഇണങ്ങി.
കഥ നെയ്തെടുക്കുന്നതില്‍ അവര്‍ ഒന്നിച്ച് പരിശ്രമിച്ചു.
അത് വിജയം കൊയ്തു.
രണ്ടല്ല പതിന്മടങ്ങ് ..


******************
***********************************
***********************************
******************


പക്ഷെ , സമാന ചിന്താഗതിക്കാരായ രണ്ടുപേരുണ്ടെങ്കില്‍ അതിലെ അംഗസംഖ്യ വര്‍ദ്ധിക്കുമോ ?
തീര്‍ച്ചയായും ഇല്ല .
കാരണം , സ്വാര്‍ത്ഥതതന്നെ .
പക്ഷെ , ഇവരുടെ കാര്യത്തില്‍ അംഗസംഖ്യ വര്‍ദ്ധിച്ചു .
കാരണം , സ്വാര്‍ത്ഥത ഇല്ലായ്മതന്നെ !!
ഇന്നസെന്റ് , മോഹന്‍ ലാല്‍ എന്നിവര്‍ കൂടി ഈ സംഘത്തില്‍ ചേര്‍ന്നു.
അതും അന്തിക്കാടിന്റെ തൊട്ടടുത്ത ദേശക്കാരനായ ഇരിഞ്ഞാലക്കുടക്കാരന്‍ ഇന്നസെന്റ്
മോഹന്‍ ലാലിനെക്കുറീച്ച് ശ്രീ സത്യന്‍ അന്തിക്കാട് പറയുന്നത് ഇപ്രകാരമാണ്
തന്റെക്കൂടെ എപ്പോഴും സഞ്ചരിച്ചിരുന്ന അരൂപിയായ ഒരാള്‍ .
അതെ , ഒരു സാഹിത്യകാരന്റെയൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെക്കുറീച്ച് പലരും എഴുതിയിട്ടുണ്ടല്ലോ
ഇവരുടെയൊക്കെ കൂട്ടുകെട്ട് മലയാള സിനിമയില്‍ ഒരു മുന്നേറ്റം ഉണ്ടാക്കി
അതുണ്ടാക്കിയ മുന്നേറ്റം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്
ദാസന്റേയും വിജയന്റേയും രൂപത്തില്‍ ആ ഗ്രാമീണ മന്ദമാരുതന്‍ കേരളത്തില്‍ അപൂര്‍വ്വമായ വിജയം കരസ്ഥമാക്കിയത് നമുക്ക്

അറിവുള്ളതാണല്ലോ
വിദേശത്തും ഈ നാടന്‍ പലഹാരത്തിന് ഡിമാന്‍ഡായി.

******************
***********************************
***********************************
******************

സത്യന്‍ അന്തിക്കാടിന്റെ പല ചിത്രങ്ങളിലും ശങ്കരാടി ഉണ്ട് .
പക്ഷെ , അദ്ദേഹം കണ്ടശ്ശങ്കടവുകാരനാണെന്ന തിരിച്ചറിവ് ഇപ്പോഴാണ് ഉണ്ടായത് .
അതുകൊണ്ടുതന്നെ അത്തരം ഒരു ബന്ധം സത്യന്റെ സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകില്ലേ ?
പുസ്തകം വായിച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാം

******************
***********************************
***********************************
******************

മനുഷ്യ ബന്ധങ്ങള്‍ സമൂഹത്തില്‍ വിജയം കൊയ്തെടുത്ത കഥ പലപ്പോഴും വായിച്ചിട്ടുണ്ട് .
അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
എങ്കിലും സത്യന്‍ അന്തിക്കാടിന്റെ കൂട്ടുകെട്ടിന്റെ വിജയം അഭിനന്ദനാര്‍ഹമാണ്
മാതൃകയാണ്.
പല സ്കൂളുകളിലും പോയിട്ടുണ്ട് .
സ്റ്റാഫ് റൂം സന്ദര്‍ശിച്ചിട്ടുണ്ട് .
സ്റ്റാഫ് റൂം കഥകള്‍ കേട്ടിട്ടുണ്ട്.
വിജയിച്ച സ്ക്കുളുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.
സമൂഹത്തിന് മാതൃകയായ സ്കൂളുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.
അതാണ് അവിടത്തെ സ്റ്റാഫ് റൂം
കുത്തില്ല , കുഴപ്പമില്ല , ഗ്രൂപ്പ് വഴക്കില്ല .
സമാധാനവും സന്തോഷവും നല്‍കുന്ന അന്തരീക്ഷം
ചേര്‍ച്ചയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍
അഥവാ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍പ്പോലും മുറിപ്പാടുകള്‍പോലും അവശേഷിപ്പിക്കാതെ ഇല്ലാതാക്കുന്ന സീനിയര്‍ അദ്ധ്യാപകര്‍ .
അത്തരത്തിലുള്ള വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ എങ്ങനെയായിരിക്കുമെന്ന് പറയേണ്ടല്ലോ
പക്ഷെ , വിജയശതമാനം മാത്രം നോക്കി സ്കൂളിനെ വിലയിരുത്തുമ്പോള്‍ ഇവക്ക് പലപ്പോഴും അംഗീകാരം കിട്ടാറില്ല എന്നത് ഒരു

സത്യമാണ്.


******************
***********************************
***********************************
******************

കൂട്ടുകെട്ടുകള്‍ എന്നും നിലനില്‍ക്കുമോ ?
അതെങ്ങനെ നിലനില്‍ക്കും
സാഹചര്യങ്ങള്‍ മാറുകയല്ലേ
പ്രപഞ്ചം തന്നെ മാറ്റത്തിന് വിധേയമാവുകയല്ലേ
മാറ്റത്തിന് മാറ്റമില്ലാതിരിക്കുമോ ?
ഗ്രാഫിലെ X അക്ഷത്തിനും Yഅക്ഷത്തിനും Zഅക്ഷത്തിനും മാറ്റമില്ലാതെ നിറുത്തുവാന്‍ ഈശ്വരനുപോലും സാധ്യമല്ലല്ലോ .
അതുകൊണ്ടുതന്നെ ഇവിടേയും മാറ്റത്തിന് വിധേയമാകേണ്ട അവസ്ഥ സംജാതമായി .
ആദ്യം സംഘത്തോട് വിടപറഞ്ഞത് ശ്രീ മോഹന്‍ലാല്‍ ആണ്.
ആ നിമിഷത്തില്‍ ഏതൊരു അവസ്ഥയായിരിക്കും സത്യന്‍ അന്തിക്കാടിന് അനുഭവപ്പെട്ടിരിക്കുക ?
തന്റെ കഥാ പാത്രവുമായി ചേര്‍ച്ചയുള്ള ഒരാള്‍
അയാള്‍ അകന്നുപോവുക എന്നുവെച്ചാല്‍ ...
എന്തായിരിക്കും സ്ഥിതി...
ഇനി അടുത്തൊരു കഥാ പാത്ര സൃഷ്ടി നടത്തുവാന്‍ ....
കഥാ പാത്രമില്ലാത്തമില്ലാത്ത കഥാകാരന്റെ അവസ്ഥ....
അനുഭവിച്ചവര്‍ക്കേ അറിയൂ,
ചൂടാകാതെ പറ്റുമോ ?
എന്തായാലും അത് സംഭവിച്ചു...
അവര്‍ തമ്മില്‍ പിരിഞ്ഞു.
ഇത് ശ്രീ സത്യന്‍ അന്തിക്കാടിന്റെ മാത്രം നഷ്ടമാണോ?
ടി .പി. ബാലഗോപാലന്‍ എം.എ ആരുടെ പ്രതിനിധിയാണ് ?
നിങ്ങള്‍ ഗൂര്‍ഖയെ ഓര്‍ക്കുന്നുണ്ടോ ?
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ആ മലയാളിഗൂര്‍ഖയെ എങ്ങനെ മറക്കും അല്ലെ ?
സന്മനസ്സുള്ളവര്‍ക്ക് സമാധാനം നല്‍കിയ ആ മനുഷ്യനെ എങ്ങനെ മറക്കും അല്ലേ?
ഇത്തരം കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കാഴ്ചവെച്ച ഈ കൂട്ടുകെട്ട് ...
ഇനി എന്തൊക്കെ കാഴ്ചവെക്കും എന്നൊക്കെയല്ലെ കേരളജനത പ്രതീക്ഷിച്ചിരുന്നത് ?
അപ്പോള്‍ നഷ്ടം സത്യന്‍ അന്തിക്കാടിന്റെ മാത്രം അല്ല എന്ന് നാം അറിയുന്നു.
അത് നമ്മുടെ കൂടിയാണ്.

******************
***********************************
***********************************
******************

എന്നാല്‍ ശ്രീനിവാസന്‍ കാണിച്ചുതന്നത് മറ്റൊന്നാണ് .
പരിഭവങ്ങളില്ലാതെയും പിരിയാം .
പറിച്ചു നടേണ്ടപ്പോള്‍ അത് വേണ്ടെ.
അല്ലെങ്കില്‍ വൃക്ഷമാകുമ്പോള്‍ അത് പ്രശ്നമാവില്ലെ
അതുകൊണ്ടുതന്നെ ആ വേര്‍പിരിയലും സംഭവിച്ചു.
ശ്രീ സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമായുള്ള വേര്‍പിരിയല്‍

******************
***********************************
***********************************
******************

എങ്കിലും എന്നും അങ്ങനെ നില്‍ക്കാന്‍ പറ്റുമോ ?
ഇന്നസെന്റ് മദ്ധ്യസ്ഥനാവുന്നു.
രസതന്ത്രത്തിലൂടെ നാമതുകാണുന്നു.

******************
***********************************
***********************************
******************

അപ്പോഴുംഗ്രന്ഥകാരന്‍ ചോദിക്കുകയാണ്?
ശ്രീനിയെന്ത്യേ ?
അതെ ആ ചോദ്യം മറ്റൊരു പുസ്തകത്തിനുള്ള അന്വേഷണമാകുമോ ?
ഇനിയെന്നാ ആ പണ്ടത്തെ കൂട്ടുകെട്ട് സിനിമയില്‍ വരിക എന്ന് നമുക്കും തോന്നിപ്പിക്കുന്നവിധമാണ് ആ ചോദ്യം

******************
***********************************
***********************************
******************

No comments:

Get Blogger Falling Objects