Sunday, October 09, 2011

407.പ്രിന്റിംഗിനു വില കുറയുമ്പോള്‍ പ്രിന്ററുകള്‍ക്ക് വിലകൂടുന്നു



Epson ന്റെ പുതിയ പ്രിന്ററിനെക്കുറിച്ചൂള്ള പരസ്യം  കണ്ടപ്പോഴാണ് ഇത്തരത്തിലുള്ള ഒരു തലവാചകം മനസ്സില്‍ ഉയര്‍ന്നു വന്നത് . ഒരു പേജ്  Black & White ല്‍ പ്രിന്റുചെയ്യുവാന്‍ 10 പൈസയും കളറില്‍ പ്രിന്റ് ചെയ്യുവാന്‍ 20 പൈസയും എന്നാണ് അവരുടെ അവകാശ വാദം.
കാനന്റേയും എച്ച് പിയുടേയും പോലെ ത്രീ ഇന്‍ വണ്‍‌ഉം ഉണ്ട് . അതായത് പ്രിന്റ് / കോപ്പി / സ്കാന്‍ എന്നീ  മൂന്നു ജോലികള്‍  ചെയ്യുന്ന പ്രിന്റര്‍ യൂ‍ണിറ്റിന് ( All in One ) 11,000 രൂപയും (Epson L200) ,  പ്രിന്റ് മാത്രം ചെയ്യുന്നതിന് (Epson L100) 9000 രൂപയുമാണ് വില .
മാത്രമല്ല 70 മില്ലീ റീ ഫില്‍ ബോട്ടിലിന് 374 രൂപയാണ് പറയുന്നത് . ഇതില്‍ നിന്ന് 4000 പ്രിന്റുകള്‍ എടുക്കാമത്രെ .
പ്രിന്ററിനോടൊപ്പം ഇങ്ക് ടങ്ക് എന്ന പുതിയ സാങ്കേതിക വിദ്യകൂടി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
അതായത് FIT എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന Fast Ink Top-up (FIT) Technology യാണ് ഇതില്‍ അവതരിപ്പിക്കുന്നത്.
ഒരു മിനിട്ടില്‍ 27 പേജോളം പ്രിന്റ് ചെയ്യുമത്രെ.
എങ്കിലും വീട്ടില്‍ വല്ലപ്പോഴുമൊക്കെ പ്രിന്റ് ചെയ്യുന്നവര്‍ക്ക് രണ്ടായിരത്തിനടുത്ത് രൂപ കൊടുത്തല്‍ ലഭിക്കുന്ന പ്രിന്ററുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ് .
മറ്റൊരു രസകരയ കാര്യം ഇവിടെ പറയട്ടെ .
വിവിധ കമ്പനികളൂടെ ത്രീ ഇന്‍ വണ്‍ പ്രിന്ററുകള്‍ വാങ്ങിയവരോടാണ് ഈ ചോദ്യം .
ഈ പ്രിന്റര്‍ ഉപയോഗിച്ച് നിങ്ങള്‍ പ്രിന്റ് ചെയ്തീട്ടുണ്ടാകും . അതില്‍ കുറവ് സ്കാന്‍ ചെയ്തീട്ടുണ്ടാകും ; ഇത് തീര്‍ച്ചയാണ്
പക്ഷെ ; ഇത് ഉപയോഗിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും  കോപ്പി എടുത്തീട്ടുണ്ടോ ?
എങ്കിലും വാങ്ങുമ്പോള്‍ ത്രീ ഇന്‍ വണ്‍ അഥവാ ഓള്‍ ഇന്‍ വണ്‍ തന്നെ വാങ്ങണം അല്ലേ
ആയ്‌ക്കോട്ടെ നെയ് കൂടിയാല്‍ അപ്പം കേടാവില്ല എന്ന് കമ്പനിക്കറിയാം .


2 comments:

ഇലക്ട്രോണിക്സ് കേരളം said...

ഓഫ് ടോപിക് ബട്ട് ഇമ്പോര്‍ട്ടന്റ്..
പരിസര മലിനീകരനം കുറയ്ക്കുന്നതിന്റെ മുന്നോടിയായി മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് വന്‍ സബ്സിഡികളാണ് ഇപ്പോള്‍ നല്‍കുന്നത്. ഒരു 250 വാട്ട്സ് ഇലക്ട്രിക് സ്ക്കൂട്ടറിന് ഈ സബ്സിഡി പ്രഖ്യാപിക്കുന്നതിന് മുന്‍പ് 26000.രൂപ വിലയാണുണ്ടായിരുന്നത് .250 വാട്ട്സിന്റെ സ്കൂട്ടറിന് ഗവണ്മെന്റ് സബ്സിഡി 5000 രൂപയാണ് .അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഈ സബ്സിഡി കുറച്ച് 21000 രൂപ മാത്രമേ വില വരാന്‍ പാടുള്ളൂ.പക്ഷേ ഇപ്പോള്‍ 250 വാട്സ് സ്കൂട്ടറിന് 29000 രൂപയാണ് ഈ കമ്പനിക്കാര്‍ വാങ്ങുന്നത് .അതായത് ഗവണ്മെന്റ് കസ്റ്റമര്‍ക്ക് നല്‍കുന്ന 5000 രൂപയ്ക്ക് പുറമേ 3000 രൂപ അധികവും ചേര്‍ത്ത് 8000 രൂപ നമ്മുടെ കയ്യില്‍ നിന്ന് പെട്രോള്‍ വില വര്‍ദ്ധന മുതലെടുത്ത് ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളും,ഡീലര്‍മാരും ചേര്‍ന്ന് കൊള്ളയടിക്കുകയാണ്..അതു കൊണ്ട് ഇനി മേല്‍ ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്നവര്‍ ഇതിനെതിരേ പ്രതികരിക്കുകയും സബ്സിഡി തുക അനുവദിച്ചതിന്റെ പേപ്പര്‍ കയ്യില്‍ വാങ്ങുകയും ചെയ്യണമെന്ന് അറിയിക്കുന്നു.

കരിപ്പാറ സുനില്‍ said...

നന്ദി ഇലക് ട്രോബ്ബിക്സ് കേരളം ഈ അറിവ് പങ്കുവെച്ചതിന് നന്ദി.

Get Blogger Falling Objects