Saturday, October 09, 2010

273. സീതി ഹാജി ; ഫലിതവും യാഥാര്‍ത്ഥ്യവും

അഞ്ചാറുമാസമായി നല്ല മഴ കിട്ടിയപ്പോള്‍ നമ്മളിലാരെങ്കിലും സീതിഹാജിയെ ഓര്‍ത്തുവോ ?

ഓര്‍ത്തില്ലെങ്കില്‍ ഓര്‍ക്കേണ്ടതുതന്നെയാണ് .

എന്തുകൊണ്ടാണെന്നറിയാമോ ?

മരം വെട്ടല്‍ എന്ന ‘പരിസ്ഥിതി‘ നശീകരണപ്രവര്‍ത്തനത്തിലൂടെ കേരളം മരുഭൂമിയാകും എന്ന് ഗര്‍ജ്ജിച്ചുവന്നവരോട് ‘കടലില്‍ മഴപെയ്യുന്നത് ‘ മരമുണ്ടായീട്ടാണോ ‘ എന്ന നര്‍മ്മം നിറഞ്ഞ ലഘുവായ ചോദ്യംകൊണ്ട് ഇരുത്തിക്കളഞ്ഞ വ്യക്തിയാണ് സീതിഹാജി.

അന്ന് ഒട്ടേറെ പേര്‍ ആ ചോദ്യത്തേയും ചോദ്യകര്‍ത്താവിനേയും പരിഹസിച്ചു.
പ്രസ്തുത ചോദ്യത്തെ ഒരു അഖില ലോക ഫലിതമായി കൊണ്ടാടി.
എങ്കിലും ഒട്ടും നിസ്സാരമല്ലാത്ത ഒരു ശാസ്ത്ര സത്യമാണ് അതിലടങ്ങിയിരിയ്ക്കുന്നത് എന്നംഗീകരിയ്ക്കാന്‍ ആരും തയ്യാറായില്ല.


പരിസ്ഥിതി നാശം മുഖേന കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ, ഈ കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന പരിസ്ഥിതി നാശഘടകങ്ങളില്‍ ഒരു ചെറിയ പങ്കുമാത്രമേ ‘മരംവെട്ടലില്‍’ഉള്ളൂവെന്നതാണ് സത്യം!

എന്നുവെച്ച് മരംവെട്ടലിനെ ന്യായീകരിയ്ക്കുകയല്ല ചെയ്യുന്നത്.
മരംവെട്ടലിന് കാലാവസ്ഥാ വ്യതിയാനത്തില്‍--പ്രത്യേകിച്ച് മഴയുടെ കാര്യത്തില്‍ - ഒരു ചെറിയ പങ്കുമാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ഇതിനേക്കാളും ഒട്ടേറെ പങ്കുള്ള ഘടകങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനമായത് , പെട്രോളിയം ഇന്ധനങ്ങളുടെ ജ്വലനം മൂലം അന്തരീക്ഷതാപനിലയില്‍ വര്‍ദ്ധനവ് വരുന്നതാണ്.

1 comment:

Unknown said...

എന്നാലും മരം വെട്ടണ്ട അതവിടെ നിന്നോട്ടേ

Get Blogger Falling Objects