Wednesday, October 06, 2010

269. മുകേഷ് കഥകള്‍ : ജീവിതത്തിലെ നേരും നര്‍മ്മവും

ഗ്രന്ഥകാരനെക്കുറിച്ച് :
ജനനം ,കൊല്ലം ജില്ലയില്‍
അച്ഛന്‍ ; ഒ . മാധവന്‍
അമ്മ : വിജയകുമാരി
സഹോദരിമാര്‍ : സന്ധ്യരാജേന്ദ്രന്‍ , ജയശ്രീ ശ്യാം ലാല്‍
വിദ്യാഭ്യാസം : ഇന്‍ഫന്റ് ജീസസ് ആഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ തങ്കശ്ശേരി , കൊല്ലം

എന്‍ എസ് എസ് കോളേജ് , തിരുവനന്തപുരം ലോ അക്കാദമി.
ആദ്യസിനിമ : ബലൂണ്‍ ( 1982 )

200 ല്‍ പരം സിനിമകളില്‍ അഭിനയിച്ചു.
വിലാസം : കിഴക്കേ വീട് , വടക്കേവിള .പി.ഒ , കൊല്ലം
പ്രസാധകര്‍ : ഒലിവ് ബുക്സ്
വില : 100 രൂപ


ഗ്രന്ഥത്തെക്കുറിച്ച് :
ചലച്ചിത്രനടന്‍ മുകേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം .ക്യാമ്പസ്സും സിനിമയും
നിറഞ്ഞു നില്‍ക്കുന്ന തീഷ്ണവും രസകരവുമായ അനുഭവങ്ങള്‍ . സഹൃദയത്വവും
മൌലിക നിരീക്ഷണങ്ങളും നര്‍മ്മബോധവും സമ്മാനിക്കുന്ന ദൃദ്യമായ ആത്മരേഖകള്‍



സിനിമയിലേ നാം മുകേഷ് എന്ന നടന്റെ കഴിവുകള്‍ കണ്ടീട്ടുള്ളൂ. എന്നാല്‍ ജീവിതത്തില്‍ അതിലും നല്ല അഭിനയക്കാരനായി വിലസുകയാണ് മുകേഷ് .
കോളെജ് കാലത്തെ ആ ഓര്‍മ്മകള്‍ - നര്‍മ്മത്താല്‍ മധുരിപ്പിക്കുന്ന ഓര്‍മ്മകള്‍ ഈ പുസ്തകത്തിലൂടെ അയവിറക്കുകയാണ് ശ്രീ മുകേഷ് .
അങ്ങനെ പറ്റിച്ചും പാരവെച്ചും ഒക്കെ നടന്ന ആ നാളുകള്‍ സത്യസന്ധതയോടെ അദ്ദേഹം വര്‍ണ്ണിച്ചിരിക്കുന്നു.
അതുകൊണ്ടുതന്നെയായിരിക്കാം ആ റോളുകളില്‍ അദ്ദേഹം നന്നായി തിളക്കുന്നത് .
ഇപ്പോഴും അത്തരം റോളുകളില്‍ മുകേഷ് എന്ന കൌമാരക്കാരനയല്ലേ നമുക്ക് കാണുവാന്‍ കഴിയുക.
ഇത് ഈ നടന്റെ റേഞ്ചിനെ ബാധിച്ചിട്ടുണ്ടോ എന്ന സംശയവും ഇല്ലാതില്ല .
കാരണം , സിനിമയില്‍ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയുമെങ്കിലും പ്രസ്തുത കഥാപാത്രത്തെ ജീവിതത്തിലേക്കെടുക്കുവാനോ അല്ലെങ്കില്‍ മാതൃകാ നായക സ്ഥാനത്തെക്ക് എത്തിക്കുവാനോ സിനിമാപ്രേമികള്‍ക്ക് കഴിയാതെ വരുമെന്ന കാര്യത്തില്‍ സംശയമില്ലെല്ലോ .
ഈ ടൈപ്പ് കഥാപാത്രം വഴി അത്തരമൊരു സാധ്യതയല്ലേ ഈ കഴിവുള്ള നടന്‍ ഇല്ലാതാക്കിയതെന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ ‘ഒക്കത്തില്ല തന്നെ.‘

3 comments:

Hari | (Maths) said...

പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി. മുകേഷിന്റെ കഥകള്‍ ഏതോ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നത് വായിച്ചിട്ടുണ്ട്. നിലവാരമുള്ള സംഭവകഥകളായിരുന്നു അവ. അതുകൊണ്ടു തന്നെ ഈ പുസ്തകവും മോശമാകാന്‍ ഇടയില്ല.

കരിപ്പാറ സുനില്‍ said...

നമസ്കാരം ഹാരി , ബ്ലോഗ് വായിക്കാറുണ്ടെന്നറിഞ്ഞതില്‍ സന്തോഷം . ആശംസകളോടെ

കരിപ്പാറ സുനില്‍ said...

സിനിമയിലേ നാം മുകേഷ് എന്ന നടന്റെ കഴിവുകള്‍ കണ്ടീട്ടുള്ളൂ. എന്നാല്‍ ജീവിതത്തില്‍ അതിലും നല്ല അഭിനയക്കാരനായി വിലസുകയാണ് മുകേഷ് .
കോളെജ് കാലത്തെ ആ ഓര്‍മ്മകള്‍ - നര്‍മ്മത്താല്‍ മധുരിപ്പിക്കുന്ന ഓര്‍മ്മകള്‍ ഈ പുസ്തകത്തിലൂടെ അയവിറക്കുകയാണ് ശ്രീ മുകേഷ് .
അങ്ങനെ പറ്റിച്ചും പാരവെച്ചും ഒക്കെ നടന്ന ആ നാളുകള്‍ സത്യസന്ധതയോടെ അദ്ദേഹം വര്‍ണ്ണിച്ചിരിക്കുന്നു.
അതുകൊണ്ടുതന്നെയായിരിക്കാം ആ റോളുകളില്‍ അദ്ദേഹം നന്നായി തിളക്കുന്നത് .
ഇപ്പോഴും അത്തരം റോളുകളില്‍ മുകേഷ് എന്ന കൌമാരക്കാരനയല്ലേ നമുക്ക് കാണുവാന്‍ കഴിയുക.
ഇത് ഈ നടന്റെ റേഞ്ചിനെ ബാധിച്ചിട്ടുണ്ടോ എന്ന സംശയവും ഇല്ലാതില്ല .
കാരണം , സിനിമയില്‍ പൊട്ടിച്ചിരിപ്പിക്കാന്‍ കഴിയുമെങ്കിലും പ്രസ്തുത കഥാപാത്രത്തെ ജീവിതത്തിലേക്കെടുക്കുവാനോ അല്ലെങ്കില്‍ മാതൃകാ നായക സ്ഥാനത്തെക്ക് എത്തിക്കുവാനോ സിനിമാപ്രേമികള്‍ക്ക് കഴിയാതെ വരുമെന്ന കാര്യത്തില്‍ സംശയമില്ലെല്ലോ .
ഈ ടൈപ്പ് കഥാപാത്രം വഴി അത്തരമൊരു സാധ്യതയല്ലേ ഈ കഴിവുള്ള നടന്‍ ഇല്ലാതാക്കിയതെന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ ‘ഒക്കത്തില്ല തന്നെ.‘

Get Blogger Falling Objects